അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 2
വി. കാതറീന്‍ റിച്ചി (1522-1590)

ഇറ്റലിയിലെ ഫേïാറന്‍സില്‍ ജനിച്ച കാതറീന്‍ റിച്ചി ഏറെ പ്രത്യേക തകളുള്ള ഒരു വിശുദ്ധയാണ്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അമ്മ മരിച്ചു. തലതൊട്ടമ്മയാണ് പിന്നെ കാതറീനെ വളര്‍ത്തിയത്. പക്ഷേ, കാതറീന്റെ യഥാര്‍ഥ അമ്മ ദൈവമാതാവായിരുന്നു. പരി ശുദ്ധ കന്യാമറിയത്തോടുള്ള ഭക്തിയായിരുന്നു അവളുടെ കരുത്ത്. അമ്മയില്ലാതെ വളരുന്നതിന്റെ വേദനകള്‍ അവള്‍ പങ്കുവച്ചതു തന്റെ കാവല്‍മാലാഖയോടാണ്. കന്യാമറിയത്തോടുള്ള ജപമാല ചൊല്ലു വാന്‍ അവളെ പഠിപ്പിച്ചതും കാവല്‍ മാലാഖയായിരുന്നു. ആറാം വയസില്‍ കാതറീന്‍ തന്റെ ഒരു അമ്മായിയുടെ ചുമതലയുള്ള കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്നു. ഈ സ്‌കൂളിലെ അന്തരീഷം അവളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. ഒരു കന്യാസ്ത്രീയായി ജീവിക്കുവാന്‍ കാതറീന്‍ തീരുമാനമെടുത്തു. എന്നാല്‍, അവളുടെ പിതാവ് പീറ്റര്‍ ഈ തീരൂമാനത്തെ ശക്തമായി എതിര്‍ത്തു. കാതറീന്‍ തീവ്രമായി പ്രാര്‍ഥിച്ചു. കഠിനമായി ഉപവസിച്ചു. ഇതോടെ കാതറീന്‍ രോഗബാധിതയായി. പീറ്റര്‍ മകളുടെ തീരുമാനത്തിനു സമ്മതം കൊടുക്കുന്നതു വരെ രോഗങ്ങള്‍ കാതറീനെ അലട്ടിക്കൊണ്ടിരുന്നു. ഡൊമിനിക്കന്‍ സന്യാസ സമൂഹത്തിലാണ് കാതറീന്‍ ചേര്‍ന്നത്. എപ്പോഴും ഒറ്റയ്ക്കിരുന്നു പ്രാര്‍ഥിക്കുവാന്‍ കാതറീന്‍ ശ്രമിച്ചിരുന്നു. തുടര്‍ച്ചയായി ദര്‍ശനങ്ങളുണ്ടായിക്കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ആത്മീയ നിര്‍വൃതിയില്‍ സ്വയം മറന്നു പോകുന്ന അവസ്ഥയാകുമായിരുന്നു. മറ്റു കന്യാസ്ത്രീകള്‍ ആദ്യമൊക്കെ കാതറീന്റെ ഈ അവസ്ഥയെ തെറ്റിധരിച്ചു. ജോലി ചെയ്യാതിരിക്കാനുള്ള തന്ത്രമായാണ് അവരില്‍ പലരും ഇതിനെ കണ്ടത്. കാതറീനാകട്ടെ, ഇത്തരം ദര്‍ശനങ്ങളും ഹര്‍ഷോന്മാദവും തന്നെപ്പോലെ മറ്റുള്ളവര്‍ക്കും ഉണ്ടാകുന്നുണ്ടെന്നു കരുതി. ഒരിക്കല്‍ യേശുനാഥന്‍ ഒരു മോതിരം കാതറീനു സമ്മാനിച്ചതായി വിശ്വസിക്കപ്പെടുന്നു. യേശുവിന്റെ ശരീരത്തിലെ പോലെ അഞ്ചു തിരുമുറിവുകള്‍ കാതറീന്റെ ശരീരത്തിലും ഉണ്ടായി ക്കൊണ്ടിരുന്നു. ഇരുപതാം വയസു മുതല്‍ തുടര്‍ച്ചയായി 12 വര്‍ഷം കാതറീന്റെ ശരീരത്തില്‍ ഇതു പ്രത്യക്ഷപ്പെടുമായിരുന്നു. 1542 ലെ ഒരു നോമ്പുകാലത്ത് യേശുവിന്റെ കുരിശുമരണത്തെ ധ്യാനി ച്ചുകൊണ്ടിരിക്കെ അവളുടെ ശരീരത്തില്‍ നിന്നു രക്തം ധാരധാരയായി ഒഴുകി. കടുത്ത വേദന അനുഭവപ്പെട്ടു. കാതറീന്‍ രോഗബാധിതയായി കിടപ്പിലായി. ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു മഗ്ദലന മറിയവുമായി സംസാരിക്കുന്ന രംഗം സ്വപ്നത്തിലൂടെ കണ്ടതോടെ കാതറീന്‍ വീണ്ടും ആരോഗ്യവതിയായി. ഈ സംഭവം കേട്ടറിഞ്ഞ് നിരവധി ആളുകള്‍ മഠത്തിനു മുന്നില്‍ തടിച്ചുകൂടി. അഞ്ചു തിരുമുറിവുകളോടു കൂടിയ കാതറീനെ ദര്‍ശിച്ച മാത്രയില്‍ പലരുടെയും രോഗങ്ങള്‍ മാറി, വിശ്വാസം ശക്തിപ്പെട്ടു. അന്ന്, കാതറീനെ കാണാന്‍ തടിച്ചുകൂടിയവരില്‍ മൂന്നു പേര്‍ പിന്നീട് കത്തോലിക്കാ സഭയുടെ മാര്‍പാപ്പ പദവിയിലെത്തി; പോപ് മാര്‍സിലെസ് രണ്ടാമന്‍, പോപ് ലിയോ പതിനൊന്നാമന്‍, പോപ് ക്ലെമന്റ് എട്ടാമന്‍ എന്നിവരായിരുന്നു അവര്‍. 1590ല്‍ കാതറീന്‍ മരിച്ചു. 1746 ല്‍ പോപ് ബെനഡിക്ട് പതിനാലാമന്‍ കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചു. മാറാ രോഗങ്ങളും മുറിവുകളും ഉണ്ടാകുമ്പോള്‍ കാതറീന്റെ മാധ്യസ്ഥത വഴി സുഖം പ്രാപിക്കാമെന്ന വിശ്വാസം അവളുടെ മരണശേഷം ശക്തിപ്പെട്ടു.
Curtsy : Manuel George @ Malayala Manorama