അനുദിനവിശുദ്ധര്‍ : നവംബര്‍ 4
വി. ചാള്‍സ് ബോറോമിയോ (1538-1584)

ഇറ്റലിയിലെ മിലാനിലുള്ള സമ്പന്നമായ പ്രഭു കുടുംബത്തിലാണ് ചാള്‍സ് ജനിച്ചത്. ബോറോമിയ കുടുംബം അന്ന് വളരെ പ്രസിദ്ധ മായിരുന്നു. പ്രഭു ഗിബെര്‍ട്ടോ രണ്ടാമന്റെ മകനായിരുന്നു അദ്ദേഹം. മാര്‍പാപ്പയായിരുന്ന പയസ് നാലാമന്റെ അനന്തരവന്‍. സംസാര വൈകല്യമുണ്ടായിരുന്നുവെങ്കിലും ചാള്‍സ് അതിസമര്‍ഥനായി രുന്നു. കടുത്ത ദൈവഭക്തനുമായിരുന്നു ചാള്‍സ്. മിലാനിലും യൂണിവേഴ്‌സിറ്റി ഓഫ് പാവിയായിലുമായായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. പിന്നീട് പോപ്പായ ഗ്രിഗറി പതിമൂന്നാമന്‍ ചാള്‍സിന്റെ ഗുരുനാഥന്‍മാരില്‍ ഒരാളായിരുന്നു. അമ്മാവന്‍ പോപ്പായിരുന്നതിനാല്‍ വളരെ വേഗം ചാള്‍സിനു സ്ഥാനമാനങ്ങള്‍ ലഭിച്ചു. 22-ാം വയസില്‍ ചാള്‍സ് കാര്‍ഡിനാള്‍ ഡീക്കന്‍ പദവിയിലെത്തി. പക്ഷേ, അധികാരത്തില്‍ ഒട്ടും താത്പര്യമുണ്ടായിരുന്നവനല്ലായിരുന്നു അദ്ദേഹം. പുരോഹിതനാകുന്നതിനു മുന്‍പുതന്നെ ചാള്‍സ് പിതാവിനോട് കുടുംബസ്വത്തില്‍ തനിക്കുള്ള ലാഭവിഹിതം സാധുക്കള്‍ക്ക് കൊടുക്കു വാനാണ് അഭ്യര്‍ഥിച്ചത്. മിലാനിലെ മെത്രാനായി ചുമതലയേറ്റ ശേഷവും അദ്ദേഹം കാര്യമായി അങ്ങോട്ട് പോയിരുന്നില്ല. ട്രെന്‍ഡ് സുനേഹദോസ് നടക്കുന്ന സമയമായിരുന്നു. പൂര്‍ണമായും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു അദ്ദേഹം ചുക്കാന്‍ പിടിച്ചിരുന്നത്. അതിനുശേഷം അദ്ദേഹം മിലാനിലേക്ക് പോയി. പോപ് പയസ് അഞ്ചാമന്‍ മാര്‍പാപ്പയായി ചുമതലയേറ്റപ്പോള്‍ ആ പേര് അദ്ദേഹത്തിനു നിര്‍ദേശിച്ചത് ചാള്‍സായിരുന്നു. മിലാനിലെ ചുമതലകള്‍ക്കായി അദ്ദേഹം സമയം ചെലവഴിച്ചു തുടങ്ങിയതോടെ ജനങ്ങള്‍ ചാള്‍സ
Curtsy : Manuel George @ Malayala Manorama