അനുദിനവിശുദ്ധര്‍ : സെപ്റ്റംബര്‍ 20
പത്തൊന്‍പതാം നൂറ്റാണ്ടിലെ കൊറിയന്‍ രക്തസാക്ഷികള്‍

യേശുവിനെ ദൈവമായി കണ്ട് ആരാധിച്ചതു കൊണ്ടു മാത്രം ജീവന്‍ നഷ്ടപ്പെട്ട 103 രക്തസാക്ഷികളുടെ ഓര്‍മദിവസമാണിന്ന്. കൊറിയ യില്‍ 1839, 1846, 1867 വര്‍ഷങ്ങളിലായി കൊല്ലപ്പെട്ട ഇവരില്‍ സാധാ രണ വിശ്വാസികളും വൈദികരും സന്യാസിമാരും മിഷനറിമാരും ഉള്‍പ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടു വരെ കൊറിയയില്‍ യേശുവിന്റെ നാമം കടന്നുചെന്നിരുന്നില്ല എന്നത് നമ്മെ അദ്ഭുതപ്പെടുത്തിയേ ക്കാം. കൊറിയയിലെ ബുദ്ധിജീവികളായ ചില ചെറുപ്പക്കാരാണ് പുറംലോകത്തെക്കുറിച്ചറിയാ നുള്ള ആകാംഷ മൂലം ചൈനയിലെ കൊറിയന്‍ എംബസി വഴി ചില ക്രൈസ്തവ പുസ്തകങ്ങള്‍ ആദ്യമായി സംഘടിപ്പിച്ചത്. അവരില്‍ ഒരാളായിരുന്ന നി സ്യൂങ് ഹൂങ് 1784 ല്‍ ചൈനയിലെ ബെയ്ജിങ്ങിലേക്ക് ക്രൈസ്തവ മതത്തെ പറ്റി പഠിക്കുന്നതിനായി പോയി. അവിടെവച്ച് അദ്ദേഹം ക്രൈസ്തവ മതം സ്വീകരിക്കുകയും ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്തു. നി സ്യൂങ് മടങ്ങിയെത്തിയപ്പോള്‍ കൊറിയയില്‍ നിരവധി പേരെ യേശുവിനെ കുറിച്ചു പഠിപ്പിച്ച് അവരെ യെല്ലാം ക്രൈസ്തവരാക്കി മാറ്റി. കൊറിയന്‍ ഭരണാധികാരികള്‍ ക്രൈസ്തവമതം സ്വീകരിച്ചവരെയെല്ലാം ചാരന്‍മാരായാണ് കണ്ടത്. ചാരപ്രവൃത്തിയുടെ പേരില്‍ രണ്ടുപേരെ തടവിലാക്കി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. ഈ സംഭവം മറ്റ് ക്രൈസ്തവ വിശ്വാസികളെ ഭയപ്പെടുത്തിയില്ല. അവരുടെ വിശ്വാസം കൂടുതല്‍ ശക്തമായി. ആയിടക്ക് ഫാ. ജെയിംസ് സ്യൂ എന്നൊരു ചൈനീസ് പുരോഹിതന്‍ കൊറിയയി ലെത്തുകയും നിരവധി പേരെ ക്രൈസ്തവ മതത്തിലേക്ക് മാറ്റിയെടുക്കുകയും ചെയ്തു. ഏതാണ്ട് നാലായിരത്തോളം ക്രൈസ്തവ വിശ്വാസികള്‍ ചുരുങ്ങിയ സമയം കൊണ്ട് അവിടെയുണ്ടായി. ഫാ. സ്യൂവിനെയും ചാരപ്രവര്‍ത്തനം ആരോപിച്ച് അധികാരികള്‍ തടവിലാക്കി കൊലപ്പെടുത്തി. ഈ സംഭവവും ക്രൈസ്തവരുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്. മൂന്നു വര്‍ഷത്തിനുള്ളില്‍ പോപ് ലിയോ പന്ത്രണ്ടാമന്‍ കൊറിയന്‍ കത്തോലിക്ക സഭയ്ക്ക് അംഗീകാരം നല്‍കി. അപ്പോഴേക്കും ക്രൈസ്തവവിശ്വാസികളുടെ എണ്ണം പതിനായിരം കവിഞ്ഞി രുന്നു. കൊറിയയിലെ പ്രേഷിതപ്രവര്‍ത്തനം കൂടതല്‍ ശക്തമാക്കുന്നതിനായി അതീവരഹസ്യമായി ചില പുരോഹിതന്‍മാര്‍ കൂടി അവിടെയെത്തി. 1839 വരെ അവര്‍ രഹസ്യമായി സുവിശേഷം പ്രസംഗിച്ചും കൂട്ടായ്മകള്‍ ശക്തിപ്പെടുത്തിയും കഴിഞ്ഞു. 1839 ആയതോടെ ശക്തമായ മതപീഡനം ആരംഭിച്ചു. യൂറോപ്പില്‍ നിന്നെത്തിയ പുരോഹിതരും പുരോഹിതരാകാന്‍ തയാറെടുത്തിരുന്ന കൊറി യന്‍ യുവാക്കളും കൊല ചെയ്യപ്പെട്ടു. കൊറിയയിലെ ആദ്യത്തെ പുരോഹിതനായിരുന്ന ആന്‍ഡ്രൂ കിം തിഗോന്‍ പൗരോഹിത്യം സ്വീകരിച്ച ശേഷം 1845 ല്‍ കൊറിയയില്‍ മടങ്ങിയെത്തി. ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹവും രക്തസാക്ഷിയായി. ക്രൈസ്തവര്‍ വീടുകള്‍ വിട്ട് കാടുകളിലും മലമുകളിലും പോയി ഒളിച്ചുപാര്‍ത്തു. 1867 ല്‍ ആറു ഫ്രഞ്ച് മിഷനറിമാരും മറ്റൊരു കൊറിയന്‍ പുരോഹിതനും രക്തസാക്ഷിത്വം വരിച്ചു. 103 രക്തസാക്ഷികളുടെ പേരുകള്‍ മാത്രമേ കണക്കെ ടുത്ത് രേഖപ്പെടുത്തിയിട്ടുള്ളുവെങ്കിലും ഏതാണ്ട് എണ്ണായിരത്തോളം ക്രൈസ്തവ വിശ്വാസികള്‍ ഇക്കാലത്ത് കൊലചെയ്യപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. 1984ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച 103 പേരെയും വിശുദ്ധരായി പ്രഖ്യാപിച്ചു.
Curtsy : Manuel George @ Malayala Manorama